ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുണ്ടെന്ന മോദിയുടെ അവകാശവാദം നുണയാണെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. ദേശസ്നേഹത്തിന്റെ പേരും പറഞ്ഞ് രാജ്യത്തിന്റെ വിഭവങ്ങള്‍ വിറ്റു തുലയ്ക്കുന്നവരെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും കനയ്യ കുമാർ പറഞ്ഞു. ‘ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ ഇന്ത്യ അനുകൂലിക്കുകയും പാകിസ്താന് എതിര്‍ക്കുകയുമാണ് ചെയ്തത്. അപ്പോള്‍ പിന്നെ എവിടെയായിരുന്നു മോദിയുടെ സത്യാഗ്രഹം? അദ്ദേഹത്തെ ജയിലിലടച്ചത് പാകിസ്താന് സര്‍ക്കാരോ അതോ ഇന്ത്യന്‍ സര്‍ക്കാരോ? മോദി പറഞ്ഞത് പെരുംനുണയാണ്’. അദ്ദേഹം ആവർത്തിച്ചു.
ഈ സ്വപ്നങ്ങള്‍ കണ്ടാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്..!!
നരേന്ദ്രമോദിയെ വെല്ലുവിളിക്കണമെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നുണയനാകേണ്ടി വരും. വാഗ്ദാന പ്രകാരം അദ്ദേഹം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ, കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ആദ്ദേഹം ചോദിച്ചു. സ്നേഹമാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതെന്നും വിദ്വേഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക