ജനപങ്കാളിത്തത്തിൽ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം നടത്താൻ അനുമതി. ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. പൂരത്തിന്റെ നടത്തിപ്പിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു.
അതേസമയം, പൂരത്തിന് ഉദ്യോഗസ്ഥ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം സർക്കാർ തീരുമാനത്തെ അട്ടിമറിക്കലാണെന്നും അത് അംഗീകരിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരത്തിന് സന്ദർശകർക്കോ എക്സിബിഷനിലോ നിയന്ത്രണമുണ്ടാകില്ലെന്നും പൂരം നടത്താൻ തന്നെയാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
അറിയുക നിയന്ത്രിതമല്ലാത്ത പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ത്തേക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക