അഭിനയരംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ടെന്നും സൈബര്‍ കമ്മികളോട് തനിക്ക് കലിയാണെന്നും കൃഷ്ണകുമാര്‍ . കേരളം മാത്രമല്ല, ഇവിടെയുള്ളത്, ആവശ്യമെങ്കില്‍ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും പോയി അഭിനയിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാര്‍ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍:
”സിപിഐഎമ്മുകാര്‍ വാ തുറക്കുന്നത് രണ്ടുകാര്യങ്ങള്‍ക്കാണ്. തിന്നാനും, കള്ളം പറയാനും. എന്നെയും മക്കളെയും അവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല.
കുറച്ചുദിവസം എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും. അതിനപ്പുറം ഒന്നും ചെയ്യില്ല. ഇത് എല്ലാം മോദി കാണുന്നുണ്ട്. ദൈവും കാണുന്നുണ്ട്.
സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല. കേരളം മാത്രമല്ല, ഇവിടെ തമിഴ്നാടും ആന്ധ്രയും ഹിന്ദിയുമുണ്ട്. അവിടെയും പോയി ഞാന്‍ അഭിനയിക്കും.
കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്.
ഇവിടെ രണ്ടും അപകടമാണ്. കേരളത്തിന് പുറത്തുപോയാല്‍ രണ്ടും ഒന്നാണ്. ഇവിടെ ഇവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക