ലഖ്നൗ: ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിച്ച അഭിഭാഷകനെ സഹോദരന്മാര് ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. നിതിന്‍ തിവാരിയെന്ന ആളാണ് കൊല്ലെപ്പട്ടത്.
മൂന്നുവര്‍ഷമായി തങ്ങളെ പരിഹസിക്കുന്നതുകൊണ്ടും കുടുംബത്തിലെ സ്ത്രീകളെ പറ്റി അസഭ്യം പറയുന്നതുകൊണ്ടുമാണ് അഭിഭാഷകനെ കൊലപ്പെടുത്തിയത് എന്നാണ് സഹോദരങ്ങള്‍ പൊലീസിന് നല്കിയ മൊഴി.
നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ ഉന്നാവോയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ശരീരം നിതിന്റേതാണ് എന്ന വിവരം ലഭിച്ചത്.
നിതിന്റെ മുന്‍ അയല്‍വാസികളായിരുന്ന പ്രവീണ്‍ കുമാര്‍ അഗര്‍വാള്‍,വിപിന്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് കൊലപാതകം നടത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക