ദേശീയ പുരസ്കാരം ലഭിച്ച സമയത്ത് മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവം പങ്കുവെച്ച് കോസ്റ്റിയൂം ഡിസൈനര്‍ സുജിത്ത് സുധാകര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സുജിത്തിന് പുരസ്കാരം ലഭിച്ചത്. മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ വസ്ത്രങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ചും സുജിത്ത് സംസാരിച്ചു.
പുരസ്കാരം ലഭിച്ച ശേഷം മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നു എന്നും. സന്തോഷമായെങ്കില്‍ മോഹന്‍ലാലിന് ഇഷ്ടപ്പെട്ട ഒരു ഷര്‍ട്ട് തയ്ച്ചു കൊണ്ടുവരാന്‍ പറഞ്ഞു എന്നും സുജിത്ത് പറഞ്ഞു. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. ഏതെങ്കിലും പുതിയ സ്റ്റിച്ചുകള്‍ കാണുമ്പോള്‍ അതുപോലെ ഒരു ഷര്‍ട്ട് തനിക്കും വേണമെന്ന് പറയാറുണ്ടെന്നും സുജിത്ത് വ്യക്തമാക്കി.
‘എന്തെങ്കിലും പുതിയതായി ട്രൈ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ലാലേട്ടന്. ചൈനീസ് കോളര്‍, ക്യൂബര്‍ കോളര്‍, ലോങ്ങ് കുര്‍ത്ത, പലതരം പ്രിന്റുകള്‍. അങ്ങനെ കൗതുകമുള്ള എന്തും ആസ്വദിക്കാനും പരീക്ഷിക്കാനും ഇഷ്ടം.
ചില സ്റ്റിച്ചുകള്‍ കാണുമ്പോള്‍ മോനേ എനിക്ക് ഇതുപോലെ ഒരു ഷര്‍ട്ട് സ്റ്റിച്ച് ചെയ്ത് തരുമോ എന്ന് ചോദിക്കുന്ന ആള്. നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ വിളിച്ചു. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടോ എന്ന് ചോദിച്ചു. എങ്കില്‍ മോന് എനിക്ക് ഇഷ്ടമുള്ളൊരു ഷര്‍ട്ട് തയ്ച്ചു കൊണ്ടുവരു എന്ന് പറഞ്ഞു.’
ഏകദേശം എട്ട് മാസത്തോളം റിസേര്‍ച്ച് നടത്തിയും, കോസ്റ്റിയൂമില്‍ നിരവധി തവണ റീവര്‍ക്ക് ചെയ്യുകയും ചെയ്ത ശേഷമാണ് മരക്കാര്‍ എന്ന ചിത്രത്തിന് സുജിത്ത് വസ്ത്രങ്ങള്‍ ഒരുക്കിയത്. ആഭരണവും ചെരിപ്പും ഉള്‍പടെയുള്ളവയ്ക്കുള്ള മെറ്റീരിയല്‍സ് ഹൈദരാബാദില്‍ നിന്ന് വാങ്ങി ആളുകളെ വരുത്തി ചെയ്യിപ്പിച്ചതാണ്. വസ്ത്രങ്ങളൊരുക്കാന്‍ ഡൈയിങ്ങ് പഠിച്ചു എന്നും സുജിത്ത് പറയുന്നു.
മരക്കാര്‍ യാഥാര്‍ത്ഥ്യത്തിനും ഫാന്റസിക്കും ഇടയില്‍ കിടക്കുന്ന കഥാപാത്രമാണ്. അത്തരത്തിലുള്ള കഥാപാത്രത്തിന് വസ്ത്രങ്ങള്‍ ഒരുക്കുക പ്രയാസപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക