നമ്പൂരിയച്ചൻ ആൽ നിലംപൊത്തുമ്പോൾ ആൽ ചുവട്ടിലിരുന്നു ലോട്ടറി വിൽക്കുകയായിരുന്നു ചെറിയപല്ലംതുരുത്ത് സ്വദേശി തൈരത്തിൽ രാജൻ. മരം ഒടിയുന്ന ശബ്ദം കേട്ടെങ്കിലും ആദ്യം മനസ്സിലായില്ല.
രാഷ്ട്രീയ പാർട്ടികളുടെ അനൗൺസ്മെന്റ് മൈക്കിൽ നിന്നു വന്ന ശബ്ദമാണെന്നാണു കരുതിയത്. മറിഞ്ഞു വീണ ആലിന്റെ തടി ആൽത്തറയിൽ തങ്ങി നിന്നതിനാൽ പോറൽ പോലുമേൽക്കാതെ രാജൻ രക്ഷപ്പെട്ടു.
അദ്ഭുതകരമായി ജീവൻ തിരിച്ചുകിട്ടിയെന്നതു വിശ്വസിക്കാൻ രാജനു കഴിയുന്നില്ല. 25 വർഷമായി ലോട്ടറി വിൽപനക്കാരനാണു രാജൻ. ഏറെനാളായി ആൽചുവട്ടിലിരുന്നാണു കച്ചവടം ചെയ്യുന്നത്.
മുൻപ് ഇവിടെ ഉണ്ടായിരുന്ന കപ്പലണ്ടി വിൽപനക്കാരൻ മരിച്ചശേഷം നാലു വർഷത്തോളമായി പതിവായി ആൽത്തറയിലെ വിളക്കുകൾ കത്തിക്കുന്നതു രാജനാണ്. രാവിലെ 6 മണിക്ക് എത്തി വിളക്കു കത്തിച്ച ശേഷമാണു ലോട്ടറിക്കച്ചവടത്തിന് ഇരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക