പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. 205 സ്ഥാനാര്‍ത്ഥികളുടെ ജനവിധി നിശ്ചയിക്കാന്‍ 78.5 ലക്ഷം വോട്ടര്‍മാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും. എല്ലാ മണ്ഡലങ്ങളിലും 144 പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളില്‍ 29 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടന്നപ്പോൾ വ്യാപക സംഘർഷമാണ് പശ്ചിമ ബംഗാളിൽ ഉണ്ടായത്. നിശബ്ദ പ്രചരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാന്‍ 31 മണ്ഡലങ്ങളിലും ശക്തമായ പ്രചരണമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്. ബിജെപിയിലെ സ്വപാന് ദാസ്ഗുപ്ത, തൃണമൂല്‍ നേതാവും മമതയുടെ വിശ്വസ്തനും മന്ത്രിയുമായ ആഷിമ പ്താര, സിപിഐഎം നേതാവ് കാന്തി ഗാംഗുലി എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക