യുഡിഎഫിനെ വിജയിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. ബിജെപി ഒരു സീറ്റും ലഭിക്കില്ലെന്നും വട്ടപൂജ്യമായിരിക്കുമെന്നും കെ മരുളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാഹനത്തിനു നേരെ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെക്കുറിച്ചും കെ മുരളീധരന് പ്രതികരിച്ചു.
‘സുഖമായിട്ട് ജയിച്ച് പോവാമെന്ന് വിചാരിച്ച് വന്നതാണ്. എന്നാല്‍ ഇപ്പോള്‍ തോല്‍വി ഉറപ്പായപ്പോള്‍ ആക്രമണവുമായി വന്നിരിക്കുകയാണ്. പണം വിതരണം നടത്താന്‍ നോക്കിയെന്നാണ് പരാതി. ഞാനത്ര ബോധമില്ലാത്തവനാണോ. വോട്ടര്‍മാരെ അപഹസിക്കുന്ന രീതിയാണ് ഇന്നലെയുണ്ടായത്. ഇത് തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ബിജെപിക്ക് ഒറ്റവോട്ട് പോലും ഇത്തവണ ലഭിക്കില്ല. വട്ടപൂജ്യമായിരിക്കും,’ കെ മുരളീധരന് പറഞ്ഞു.
ഒപ്പം ദേവഗണങ്ങള്‍ എല്ലാം എല്‍ഡിഎഫ് സര്ക്കാരിനോടൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ചു മുരളീധരന് പ്രതികരിച്ചു. ‘ശരണം വിളിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശരണം വിളിച്ചില്ല. ഇപ്പോഴാണ് അയ്യപ്പന്റെ ദോഷം മനസ്സിലാവുന്നത്. ആ ദോഷം അനുഭവിച്ചേ തീരൂ രണ്ടുകൂട്ടരും,’ കെ മുരളീധരന് പറഞ്ഞു.
എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ കൂടെ നിന്ന സര്‍ക്കാരിനൊപ്പമാണ് അയ്യപ്പന് ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ഹൈസ്ക്കൂളില്‍ സ്കൂളില്‍ കുടുംബസമേതം എത്തി വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും ജനം അതെല്ലാം തള്ളിക്കളഞ്ഞെന്നും എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. എന്നാല്‍ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോല്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക