സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്.
“ഇപ്പോള്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെയിന്‍ ബ്രേക്ക് ചെയ്യുക എന്നതാണ് പ്രധാനം. ഏപ്രില്‍ മാസത്തിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ നമുക്ക് നന്നായി പിടിച്ചുനിര്‍ത്താനാകും. ബാക് ടു ബേസിസ് കാമ്ബയിന് ശക്തമാക്കണം. എല്ലാവരും മാസ്ക് ധരിക്കണം. ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം,” ആരോഗ്യമന്ത്രി കെക ശൈലജ അഭ്യര്‍ത്ഥിച്ചു.
എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കും. വാക്സിനേഷന് ദ്രുതഗതിയിലാക്കാനും ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്ത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെയുള്ള ചികിത്സ തുടരാനാണ് തീരുമാനം. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ വീടുകളില്‍ ഒരുക്കിയിട്ടുള്ളവര്ക്കു മാത്രം വീട്ടിലെ ചികിത്സ അനുവദിക്കുകയുള്ളൂവെന്ന് കെക ശൈലജ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ട ചുമതല പ്രദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ്.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാല്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കും. ജില്ലാതലത്തിലെ ടീമിനാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള ചുമതല. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും ആവശ്യാനുസരണം കൂട്ടാനാണ് തീരുമാനം. രോഗവ്യാപനം വര്‍ദ്ധിച്ചാല്‍ ചില ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് ചികിത്സക്കായി മാറ്റുമെന്നകാര്യവും മന്ത്രി വ്യക്തമാക്കി.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക