ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരെ എന്തെങ്കിലും മോശമായി പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം വര്‍ഷങ്ങളോളം നിണ്ടു നില്‍ക്കുമെന്ന് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യയുടെ 2018-19ലെ ഓസീസ് പര്യടനത്തില്‍ കോഹ്ലി സെഞ്ച്വറി നേടില്ലെന്ന് താന്‍ പറഞ്ഞതും അതിനെ തുടര്‍ന്ന് താന്‍ നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് കമിന്‍സിന്റെ വാക്കുകള്‍.
‘ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കോഹ്ലി സെഞ്ച്വറി നേടില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു അഭിനന്ദനം പോലെയാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്. കോഹ്ലി മഹാനായ കളിക്കാരനാണ്. അത്രയും അപകടകാരിയായ കളിക്കാരന് ആയതിനാലാണ് കോഹ്ലി അവിടെ 100 നേടില്ലെന്ന് ഞാന്‍ പറഞ്ഞത്.’
‘ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്ല ഓര്‍മ്മയാണ്. കോഹ്ലിയുടെ സെഞ്ച്വറിക്ക് ശേഷം എന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു. കോഹ്ലിയെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞു നോക്കു. അടുത്ത ഏതാനും വര്‍ഷം പിന്നെ ഇത് തന്നെയാവും അവസ്ഥ. സോഷ്യല്‍ മീഡിയയില്‍ എല്ലാ അര്‍ത്ഥത്തിലും നാം വേട്ടയാടപ്പെടും’ കമ്മിന്‍സ് പറഞ്ഞു.
2018-19ലെ ഓസീസ് പര്യടനത്തിലെ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായ കമ്മിന്‍സ് ആദ്യ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക