വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളുടെ ഒപ്പം മണിചിത്രത്താഴുമുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. അച്ഛന് ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം റീമേക്ക് ചെയ്താല്‍ അഭിനയിക്കില്ലെന്നാണ് ഫഹദ് പറയുന്നത്. അതിനുളള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ദി ക്വിന്റിന് നല്കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ ഇക്കാര്യം പറഞ്ഞത്.
മണിച്ചിത്രത്താഴ് പോലൊരു സിനിമ കാണാനും അതിനെ ആസ്വദിക്കാനുമാണ് തനിക്ക് താത്പര്യം. കൂടാതെ മണിച്ചിത്രത്താഴ് റീമേക് ചെയ്താല്‍ അത് നിര്‍മ്മിക്കുവാന്‍ എനിയ്ക്ക് താത്പര്യമുണ്ട്. എന്റേത് ഒരു ചെറിയ ലോകമാണ്.
ഒരു വീടിനുള്ളില്‍ ചിത്രീകരിക്കുന്ന സംഭവങ്ങള്‍, അത്തരത്തിലുള്ള പ്ലോട്ടിലാണ് കൂടുതല്‍ താത്പര്യമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
രണ്ട് ചിത്രങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ഫഹദിന്റേതായി പുറത്തു വരുന്നത്. ഇരുള്, ജോജി. ഒടിടി യിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. രണ്ടും വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
പലരും സംശയത്തോടെ ഈ സിനിമ ചെയ്യണോ എന്ന് ചോദിച്ചിരുന്നതായി മുമ്പൊരിക്കല്‍ സംവിധായകന് ഫാസില്‍ ഇന്ത്യന്എക്സപ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്റെ ഉള്ളിലെ സിനിമാകാരന് ആ സബ്ജെക്ടിനോട് താല്‍പ്പര്യം തോന്നി. പക്ഷേ കിട്ടിയ ഗുണം എന്താണെന്നു വെച്ചാല്‍ ‘മണിച്ചിത്രത്താഴ്’ എടുക്കും മുന്‍പ് എനിക്കു പരിചയമുള്ള സംവിധായകരോടൊക്കെ ഞാന്‍ കഥ പറഞ്ഞിരുന്നു. അവരെല്ലാം അവരുടെ ഉള്ളിലെ ഭയം പങ്കുവെച്ചിരുന്നു.
അതെനിക്ക് പ്ലസ് ആയി. അവരങ്ങനെ പറഞ്ഞല്ലോ, അപ്പോള്‍ ഏറെ ശ്രദ്ധാലുവായിരിക്കണം, ഒരു ലൂപ് ഹോള്‍ പോലും വരാതെ, ഏറ്റവും ശ്രദ്ധയോടെ ചെയ്യണം എന്നു തോന്നി. ഞാനേറ്റവും സമയം എടുത്തത് അതിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗിനു വേണ്ടിയാണ്. മൂന്നു മൂന്നര വര്‍ഷമാണ് ആ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ചത്. ചിത്രത്തെ കുറിച്ച് ഫാസില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക