റഷ്യന്‍ നിര്‍മിത വാക്സീന് സ്പുട്നിക്കിന് രാജ്യത്ത് ഉടന്‍ അനുമതി നല്‍കിയേക്കും. വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. രാജ്യത്ത് കോവിഡ് കുതിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ 52 രാജ്യങ്ങളിൽ സ്പുട്നിക്ക് ഉപയോഗിക്കുന്നുണ്ട്.
അതേസമയം, ഇന്നലെ മാത്രം 1,68,912 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. 904പേര് മരിച്ചു. ചികില്‍സയിലുളളവരുടെ എണ്ണം 12 ലക്ഷം കടന്നു. ഇതോടെ ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തി. അതേസമയം സുപ്രീംകോടതിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം കേള്‍ക്കും.
മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണോ എന്നു തീരുമാനിക്കാൻ ഇന്ന് കേരളത്തില്‍ ഉന്നതതല യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക