ഭോപ്പാല്‍: മധ്യപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ ആശുപത്രിയിലെ ഓക്സിജൻ സംഭരണ മുറി ജനങ്ങൾ കൊള്ളയടിച്ചു.
മധ്യപ്രദേശിലെ പ്രധാന കോവിഡ് ആശുപത്രികളിലൊന്നാണ് ദാമോ ജില്ല ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ആശുപത്രിയിൽനിന്ന് ആളുകൾ സിലിണ്ടറുകളുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് നൽകാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ ജനങ്ങൾ തോളിലേറ്റിപോകുകയായിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ മോഷണം പോയതോടെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ജോലി തടസപ്പെട്ടു. ആശുപത്രി കാമ്പസിൽ പാെലീസ് തമ്പടിച്ചതിന് ശേഷമാണ് ജീവനക്കാർ ജോലി പുനരാരംഭിച്ചത്.
തിങ്കളാഴ്ചയും സമാന സംഭവം ആശുപത്രിയിൽ അരങ്ങേറിയിരുന്നു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആർക്കെതിരെയും കേസെടുത്തിട്ടില്ല. ‘തിങ്കളാഴ്ചയിലെ സംഭവത്തിന് ശേഷം പൊലീസിനെയും ജില്ല ഭരണകൂടത്തെയും വിവരം അറിയിച്ചിരുന്നു.
െചാവ്വാഴ്ച വീണ്ടും സംഭവം ആവർത്തിച്ചു. പൊലീസിനെ വീണ്ടും വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ജോലി ചെയ്യാൻ പ്രയാസകരമാകും’ -ദാമോ ജില്ല ആശുപത്രി സിവിൽ സർജൻ ഡോ. മമ്ത തിമോത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക