‘നമ്മൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് രാഘവന്റെ മകൻ ജിഷ്ണു രാഘവൻ. മലയാളികൾക്കിന്നും നിഷ്കളങ്കമായ പുഞ്ചിരിയാണ് ജിഷ്ണു.
കാൻസറിന്റെ രൂപത്തിൽ മരണം കടന്നുവന്നില്ലായിരുന്നെങ്കിൽ ജിഷ്ണു ഇന്ന് സുഹൃത്തുക്കൾക്കും പ്രിയപ്പെട്ട മാതാപിതാക്കൾക്കും ഒപ്പം തന്റെ നാല്പത്തി രണ്ടാം ജന്മദിനം ആഘോഷിക്കുമായിരുന്നു.
സിനിമയില്‍ സജീവമായിരുന്ന കാലത്താണ് ജിഷ്ണുവിനെ അര്‍ബുദം കീഴടക്കുന്നത്. ആദ്യം തൊണ്ടയിൽ ബാധിച്ച അർബുദം നീക്കം ചെയ്തു. പിന്നാലെ ശ്വാസകോശത്തിലേയ്ക്ക് കൂടി അത് വ്യാപിക്കുകയായിരുന്നു.
ജിഷ്ണു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും, രോഗശയ്യയിലും നല്കിയ പോസിറ്റീവ് എനര്‍ജ്ജിയ്ക്കും എന്നും പ്രേക്ഷക മനസ്സില്‍ സ്ഥാനമുണ്ട്.
ഗുരുതരമായ രോഗാവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും ആത്മവിശ്വാസം തുളുമ്പുന്ന നിഷ്കളങ്ക പുഞ്ചിരിയുമായി മലയാളികളുടെ മുന്നിൽ എന്നും നിറഞ്ഞു നിന്ന താരമാണ് ജിഷ്ണു രാഘവൻ.
രോഗം കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും ജിഷ്ണു പ്രകടിപ്പിച്ചിരുന്നു. താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞ ജിഷ്ണു, രോഗകാലത്തെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ചികിത്സയ്ക്കിടയിലും സമൂഹമാധ്യമങ്ങളിൽ ജിഷ്ണു സജീവമായിരുന്നു. രോഗം ബാധിച്ച പലര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു.
അച്ഛന് രാഘവന് സംവിധാനം ചെയ്ത ‘കിളിപ്പാട്ട്’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ജിഷ്ണു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത ‘നമ്മള്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക