പഞ്ചാബിനോടേറ്റ പരാജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. സൂര്യകുമാര്‍ യാദവിനെ മൂന്നാമനായി ഇറക്കാതെ നടപടിയെയാണ് സെവാഗ് വിമര്‍ശിച്ചത്. നേരത്തെ വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കൂടുതല്‍ നല്ല അവസരങ്ങള്‍ പഞ്ചാബിനെതിരെ മൂന്നാം സ്ഥാനത്ത് ഇറങ്ങിയിരുന്നെങ്കില്‍ സൂര്യക്ക് ലഭിച്ചേനെ എന്ന് സെവാഗ് പറഞ്ഞു.
‘കഴിഞ്ഞ നാല് കളിയില്‍ റണ്‍സ് കണ്ടെത്താതിരുന്ന കളിക്കാരനെയാണ് നിങ്ങള്‍ മൂന്നാമത് ഇറക്കിയത്. റണ്‍സ് കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ 2-3 വിക്കറ്റ് പെട്ടെന്ന് വീണ് കഴിയുമ്പോള്‍ ഫോമില്‍ വരുന്ന ബാറ്റ്സ്മാനെ അത് സമ്മര്‍ദത്തിലാക്കും.’
‘മൂന്നാം സ്ഥാനത്ത് സൂര്യകുമാറിനെ ഇറക്കിയിരുന്നെങ്കില്‍ പവര്‍പ്ലേ കൂടുതല്‍ പ്രയോജനപ്പെടുത്തി കളിക്കാന്‍ അവന് സാധിച്ചേനെ. നേരത്തെ വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കൂടുതല്‍ നല്ല അവസരങ്ങള്‍ മൂന്നാം സ്ഥാനത്ത് ഇറക്കുന്നതിലൂടെ സൂര്യക്ക് ലഭിച്ചേനെ’ സെവാഗ് പറഞ്ഞു.
ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഒന്‍പതു വിക്കറ്റിനാണ് മുംബൈ പഞ്ചാബിനോട് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 14 പന്തും ഒന്‍പതു വിക്കറ്റും ബാക്കിനിര്‍ത്തി പഞ്ചാബ് അനായാസം വിജയത്തിലെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക