ബിജെപിക്കെതിരെ പരസ്യമായി മുൻപും ശക്തമായ നിലപാട് വ്യക്തമാക്കിയ നടൻ സിദ്ധാർഥ് ഇപ്പോൾ മോദിയുടെ പഴയ ട്വീറ്റാണ് പങ്കുവച്ചിരിക്കുന്നത്. 2014ൽ മോദി പങ്കുവച്ച ട്വീറ്റിലെ വാചകങ്ങൾ ഓർമിപ്പിച്ചാണ് സിദ്ധാർഥിന്റെ വിമർശനം.
‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷേ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’ അന്ന് മോദി കുറിച്ചു. ഇത് പങ്കുവച്ച സിദ്ധാർഥ് കുറിച്ചതിങ്ങനെ.
‘ഈ ട്വീറ്റില്‍ ഈ മനുഷ്യൻ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’ അദ്ദേഹം കുറിച്ചു.
അധികാരത്തില്‍ എത്തിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബിജെപി പ്രസ്താവനയെ പരിഹസിച്ച് താരം മുൻപും രംഗത്തെത്തിയിരുന്നു.
അധികാരത്തിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കുന്ന ദിവസം ഈ രാജ്യം യഥാർഥത്തിൽ വാക്സിനേറ്റ് ആകും. അധികാരത്തില്‍ എത്തിയാല്‍ പശ്ചിമ ബംഗാളില്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടാണ് സിദ്ധാർത്ഥിന്റെ പരാമർശം. ബിജെപിയെ പുറത്താക്കുന്ന ദിവസം ഞങ്ങളും അവിടെ ഉണ്ടാകും , ഈ ട്വീറ്റിനെക്കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്താനായെന്നും സിദ്ധാർത്ഥിന്റെ ട്വീറ്റിൽ പറയുന്നു.
മേയ് ഒന്ന് മുതല്‍ കമ്പനികളില്‍ നിന്ന് നേരിട്ട് കാശ് കൊടുത്ത് വാക്സിന് വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്സിന് നയം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക