കൊച്ചി: സീരിയല്‍ നടന് ആദിത്യന് മുമ്പ് രണ്ട് തവണകൂടി ‘ആത്മഹത്യാ’ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഭാര്യ അമ്പിളീദേവിതന്നെയാണ് ഇത്തരമൊരു സംശയം ഉന്നയിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് കൈ ഞരമ്പ് മുറിച്ചതിനു പിന്നാലെ ഏതോ ഗുളിക അമിതമായി ഉപയോഗിച്ചതായും സംശയിക്കുന്ന സാഹചര്യത്തില്‍ ഇയാളെ ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
വിവാഹശേഷം മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി കാണിച്ച് ഇയാള്‍ക്കെതിരെ ഭാര്യ അമ്പിളീദേവി പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു ഞായറാഴ്ചത്തെ നാടകങ്ങളെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആദിത്യന് ഇതൊരു പതിവ് കലാപരിപാടി ആണെന്നാണ് അമ്പിളിയുടെ ആരോപണം.
മുമ്പ് ആദിത്യന്റെ മറ്റൊരു കാമുകി ഇയാളുമായി തെറ്റിയപ്പോള്‍ ഭാര്യയെ വിളിച്ച് കാര്യങ്ങള്‍ പറയുകയും ഭാര്യ പിണങ്ങുമെന്നായപ്പോള്‍ ആത്മഹത്യാ നാടകം അരങ്ങേറുകയും ചെയ്തതായിരുന്നു മറ്റൊരു സംഭവം. ചെറായിയിലെ ആശുപത്രിയിലായിരുന്നു അന്നത്തെ ആത്മഹത്യാ ‘പരിശ്രമത്തിനൊടുവില്‍’ നടനെ പ്രവേശിപ്പിച്ചത്.
വിവരം അറിഞ്ഞെത്തിയ പോലീസിന് അന്നേ കാര്യങ്ങള്‍ ബോധ്യമായിരുന്നു. ഇതിനിടെ പരിഭ്രാന്തിയോടെ അമ്പിളി ആദിത്യനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും കിട്ടാതെ വന്നപ്പോള്‍ പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. അന്ന് പോലീസുതന്നെയാണ് അമ്പിളിയോട് അത് നാടകമായിരുന്നെന്ന് പറഞ്ഞത്.
മറ്റൊരു കാമുകിയുമായി തെറ്റിയപ്പോള്‍ അവരുടെ മനസലിയിപ്പിച്ച് രക്ഷപെടാന്‍ കണ്ടെത്തിയ നാടകം മറ്റൊന്നായിരുന്നു. അന്ന് ഹൃദയാഘാതമാണെന്ന് പറഞ്ഞ് വടകരയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
സംഭവം സത്യമെന്ന് വിശ്വസിച്ച കാമുകിയും അന്ന് ആശുപത്രിയിലെത്തി ശുശ്രൂഷിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസത്തെ ആത്മഹത്യാ ശ്രമവും നടന്റെ അടവായിരുന്നെന്ന നിഗമനത്തിലാണ് ഭാര്യയും ബന്ധുക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക