കോവിഡ് പോസിറ്റീവാകുന്ന എല്ലാവരിലും പ്രമേഹപരിശോധന നടത്തും. രോഗബാധിതരായ പ്രമേഹരോഗികൾക്കിടയിലെ ഉയർന്ന മരണനിരക്ക് നിയന്ത്രിക്കാനാണ് ആരോഗ്യവകുപ്പ് പ്രത്യേക ചികിത്സാമാർഗനിർദേശം നൽകിയത്. രമേഹരോഗികളായ കോവിഡ് രോഗികളിൽ കൂടുതൽപേരും മരിച്ചതായി സംസ്ഥാന ഡെത്ത് ഓഡിറ്റിൽ പറയുന്നു. ഇത് കുറയ്ക്കലാണ് ലക്ഷ്യം.
കോവിഡ് സ്ഥിരീകരിച്ച ടൈപ്പ് 1, 2 പ്രമേഹരോഗികൾക്കിടയിലെ മരണനിരക്ക് പ്രമേഹമില്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണെന്നാണ് കണക്കുകൾ. ഇവർ കോവിഡ് ബാധിതരായാൽ ഇൻസുലിൻ ആവശ്യകത വർധിച്ച് ഹൈപ്പർ ഗ്ലൈകിമിക് പോലെയുള്ള അത്യാസന്ന നിലയിലേക്ക് പോകും. ഇത് തടയാൻ തുടക്കംമുതൽ ആരോഗ്യപരിരക്ഷ നൽകണം.
നേരത്തേ പ്രമേഹം സ്ഥിരീകരിച്ചവരാണങ്കിൽ ഏത് ടൈപ്പ്, ഇൻസുലിൻ ഉപയോഗിക്കുന്നവരാണെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ, ഹൈപ്പർ ഗ്ലൈകിമിക് സാഹചര്യങ്ങൾ സബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കണം. ഗുരുതര പ്രമേഹബാധയുള്ള രോഗികളിൽ ഇൻസുലിൻ ചികിത്സ, യൂറിൻ കീറ്റോൻസ് തുടങ്ങിയവ ചെയ്യണം. കോവിഡ് സ്ഥിരീകരിച്ചാലുടൻ പ്രമേഹമുള്ളവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക