ഡല്‍ഹി : നാരങ്ങാ നീര് മൂക്കിലൊഴിച്ചാല്‍ കൊവിഡ് മരിക്കുമെന്ന് ബിജെപി നേതാവ്. കേട്ടയുടന്‍ നാരങ്ങാ പിഴിഞ്ഞ് മൂക്കിലൊഴിച്ച അധ്യാപകന് മരിച്ചു.
ബിജെപി നേതാവും മുന്‍ എംപിയുമായ വിജയ് സാങ്കേശ്വരാണ് മൂക്കില്‍ നാരങ്ങാ നീര് ഒഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന വാദവുമായി രംഗത്തെത്തിയത്.
കർണാടകയിലെ സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ ബസവരാജ് ആണ് പരീക്ഷണം നടത്തിയത്. അടുത്തുള്ള കടയില്‍ നിന്ന് നാരങ്ങ വാങ്ങിയാണ് നീര് എടുത്തത്.
നാരങ്ങ നീര് ഒഴിച്ചത് ശ്വാസതടസത്തിന് കാരണമായെന്നാണ് നിഗമനം. മൂക്കിനുള്ളില്‍ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രണ്ടുതവണ ഛര്‍ദ്ദിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് മൂത്ത സഹോദരന് വിരുപക്ഷഗ പറയുന്നു.
വിജയ് സാങ്കേശ്വര്‍ ചാനലില്‍ നാരങ്ങാ നീര് കോവിഡ് പ്രതിരോധിക്കുമെന്ന അവകാശവാദം
ഉന്നയിക്കുന്നത് താന്‍ കണ്ടതാണെന്നും അതു പരീക്ഷിച്ച് അധ്യാപകന് മരിച്ചതിന്റെ ഉത്തരവാദി
ആരാണെന്നാണ് സമൂഹം ചോദിക്കുന്നതെന്നും റൈച്ചൂര്‍ താലൂക്ക് പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ്
അസോസിയേഷന് പ്രസിഡന്റ് നന്ദിഷ് പറഞ്ഞു.
എന്നാല്‍, അധ്യാപകന്റെ മരണ കാരണം രക്തസമ്മര്‍ദ്ദം ആണെന്നും നാരങ്ങ തെറാപ്പി കാരണമല്ലെന്നും സാങ്കേശ്വർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക