പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബി.ജെ.പി പ്രവർത്തകർക്കെതിരെ നിരവധി ഇടങ്ങളിലുണ്ടായ അക്രമത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പശ്ചിമ ബംഗാൾ ഗവർണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ കശാപ്പ് ചെയ്തുവെന്നും ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാർട്ടി ഓഫീസുകളും അഗ്നിക്കിരയാക്കിയെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
ബംഗാളിലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തുടർച്ച രക്തച്ചൊരിച്ചിലിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാർട്ടി ഓഫീസുകളും അഗ്നിക്കിരയാക്കി.
മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേൽപ്പിക്കുമ്പോൾ ബംഗാൾ ജനത സ്വപ്നത്തിൽ പോലും ഇതുപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ല .
ബി ജെ പി പ്രവർത്തകരായ സ്ത്രീകളെ കൂട്ട ബലാൽക്കാരം ചെയ്യുകയും കൊലപ്പെടുത്തകയും ചെയ്ത വാർത്തകൾ സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തുന്നു
ഉടുതുണിക്ക് മറുതുണിയില്ലാത്ത അർദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികൾ തൃണമൂൽ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ തുടർ ഭരണം ലഭിച്ചത് ബിജെപിക്കാണ് . എന്നാൽ പ്രതിപക്ഷത്തുള്ള ഒരാൾക്കും ഒരു ബുദ്ധിമുട്ടും അസമിൽ നേരിടേണ്ടി വന്നിട്ടില്ല . ബിജെപിയിൽ ഫാസിസം ആരോപിക്കുന്ന മലയാളി സാംസ്കാരിക നായകർക്ക് ബംഗാളും അസമും താരതമ്യം ചെയ്തു നോക്കാം.
മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇടത് പോരാട്ടം ചെങ്കൊടി മടക്കി വച്ച് അവസാനിപ്പിച്ചതിനാൽ കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്കാരിക പ്രഭുക്കൾക്കോ പ്രതികരണ ശേഷി ഉണ്ടാവില്ല .
ഞങ്ങൾക്കത് കണ്ടിരിക്കാനാവില്ല . സഹോദരങ്ങൾ പിടഞ്ഞു വീഴുമ്പോൾ മൗനത്തിന്റെ വാത്മീകത്തിൽ അഭയം തേടാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക