എറണാകുളം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. ആളുകള്‍ വീട്ടില്‍തന്നെ കഴിയണമെന്ന് കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു. കണ്ടെയിന്മെന്റ് സോണിന് പുറത്ത് ജോലി ചെയ്യുന്നവര്‍ തിരിച്ചുവരരുതെന്നും അദ്ദേഹം നിർദേശം നൽകി.
കണ്ടെയ്മെന്റ് സോണുകളിൽ വിവാഹത്തിന് 20പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 10പേര്‍ക്ക് മാത്രമാകും അനുമതി. സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ കോവിഡ് കിടക്കകള്‍ ഒരുക്കുമെന്നും കലക്ടർ പറഞ്ഞു.
എറണാകുളത്ത് ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലായ 74 പഞ്ചായത്തുകളിലാണ് ഇന്ന് വൈകിട്ട് 6 മുതൽ ലോക്്ഡൗണ്‍ സമാന നിയന്ത്രണത്തിലാകുന്നത്.
അറുപതിനായിരത്തിനടുത്ത് ആളുകളാണ് ജില്ലയിൽ നിലവിൽ കോവിഡ് പോസിറ്റീവായി കഴിയുന്നത്. സർക്കാർ തലത്തിൽ കോവിഡ് പരിശോധനയും വർധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക