ചെന്നൈ: ഓക്സിജന്‍ കിട്ടാതെ തമിഴ്നാട്ടില്‍ നാല് കോവിഡ് രോഗികള്‍ കൂടി മരിച്ചു. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്സിജന്‍
ക്ഷാമം ഉണ്ടായത്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 13 കോവിഡ് രോഗികള്‍ മരിച്ചിരുന്നു. നാല്‍പ്പതിനും എണ്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണു മരിച്ചത്.
അതേസമയം തമിഴ്നാട്ടിൽ ഇന്ന് മുതൽ കൂടുതൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി. ചായക്കടകളും
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കു.
മെട്രോ, ടാക്സി, ബസ്സുകളിലും അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങൾക്ക് നിന്ന് എത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക