വെടിവഴിപാട് എന്ന സിനിമയിൽ ഇപ്പോഴും കുറ്റം കണ്ടെത്തുന്നവർ ഉണ്ടെന്ന് നടി അനുമോൾ. ആ ചിത്രത്തിൽ എന്താണ് മോശമെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല എന്നും അനുമോൾ പറഞ്ഞു.
ബിരിയാണി എന്ന സിനിമയിൽ ഞാൻ സഹകരിച്ചിട്ടില്ല. പക്ഷേ വെടിവഴിപാട് എന്ന സിനിമയിൽ ഞാൻ വർക്ക് ചെയ്തതാണ്. ആ സിനിമയിൽ എന്താണ് മോശമെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.
ഒരുപാട് പേർ സപ്പോർട്ട് ചെയ്തു. 90 ശതമാനം പേരും ആ സിനിമയെ അംഗീകരിച്ചു. എന്നാൽ ഒരു 10 ശതമാനം പേർ മാത്രം ഇപ്പോഴും ആ സിനിമയിൽ കുറ്റം കാണുന്നു. ആ സിനിമയുടെ പ്രമേയം ആളുകൾ ചർച്ച ചെയ്യുന്നതും ആ സിനിമയെ ആളുകൾ ഓർക്കണമെന്നും ആഗ്രഹിക്കുന്നയാളാണ് ഞാൻ.
വെടിവഴിപാട് എന്ന സിനിമ റിലീസ് ചെയ്തപ്പോൾ അതിന്റെ സംവിധായകനും കുടുംബവും തിയേറ്ററിൽ പടം കാണാൻ പോയപ്പോൾ മോറൽ പൊലീസിങ്ങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യർ’, അനുമോൾ പറഞ്ഞു.
എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. അത് ഞാൻ സമ്മതിക്കുന്നു. നമ്മൾ ആ ഒരു ബോധ്യത്തിലാണ് അത് ചെയ്യുന്നത്. അത് ഇഷ്ടമല്ല എങ്കിൽ അത് അറിയിച്ചിട്ട് ആ വഴി വരാതിരിക്കുക. അതിനു പകരം നമ്മളെ മനപൂർവ്വം സങ്കടപെടുത്താൻ ശ്രമിക്കുന്നത് എന്തിനാണ്, അനുമോൾ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ബിരിയാണി എന്ന ചിത്രത്തിനെക്കുറിച്ച് അനുമോൾ പങ്കുവെച്ച പോസ്റ്റിന് താഴെ അശ്ലീലമായ കമന്റ് വന്നിരുന്നു. അതിനു ശക്തമായ മറുപടിയും നൽകിയിരുന്നു. ‘കേവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ബിരിയാണി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. അത് ആളുകളിലേക്ക് എത്തിക്കുന്നതിനായി ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞങ്ങൾ പെണ്ണുങ്ങൾക്ക് കൈയിൽ പൈസ ഉണ്ടെങ്കിൽ പോലും നാല് കെട്ടാൻ പറ്റില്ലല്ലോ എന്ന് അതിലെ കഥാപാത്രം ചോദിക്കുന്നുണ്ട്. ആ ചോദ്യമാണ് ഞാൻ പോസ്റ്റ് ഇട്ടത്. അതിന് താഴെ സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും, അതാണ് സയൻസ് എന്ന് ഒരാൾ കമന്റ് ചെയ്തു. ആ സയൻസ് പുരുഷന്മാർക്ക് ബാധകമല്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു’, നടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക