കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹനപരിശോധന നടത്തിയത് വിവാദമായതിനു പിന്നാലെ വിമർശനവുമായി മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ ദേശീയ ഉപാദ്ധ്യക്ഷ ഫാത്തിമ തഹിലിയ.
പൊലീസിനൊപ്പം ഇവർ വാഹന പരിശോധന നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, ‘കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർ.എസ്.എസിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നുണ്ട്’ എന്നാണ് എംഎസ്എഫ് വൈസ് പ്രസിഡന്റ് വിമർശിക്കുന്നത്.
പാലക്കാട് കാടാങ്കോടാണ് പൊലീസുകാർക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത്. പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക