ചെന്നൈ: തമിഴ്നാട്ടിൽ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. കെ ഗോപിനാഥും ജി പവിത്രയും മകൾ ജി നന്ദിതയുമാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗോപിനാഥ് ആരോഗ്യനില വഷളാവുന്നതുമായി ബന്ധപ്പെട്ട് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ച സേലത്താണ് സംഭവം. ഗോപിനാഥ് ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. പവിത്ര വീട്ടമ്മയാണ്. ശനിയാഴ്ച രാവിലെ ഗോപിനാഥിന്റെ അമ്മ വീട്ടിൽ വന്ന് നോക്കുമ്പോഴാണ് മൂവരും മരിച്ച് കിടക്കുന്നത് കണ്ടത്. മകനും മരുമകളും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മകളെ നിലത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വിഷം കലർത്തിയ ഭക്ഷണം നൽകിയ ശേഷം മകളെ മാതാപിതാക്കൾ ചേർന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 31കാരനായ ഗോപിനാഥിന് മെയ് ഒൻപത് മുതൽ ശ്വാസ തടസത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക