കോവിഡ്-19 നുള്ള തുപ്പൽ പരിശോധനകൾ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങൾ. ധാരാളം ആൾക്കാരിൽ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്നുള്ളത് ആർടിപിസിആർ ടെസ്റ്റുമായുള്ള താരതമ്യ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.”- ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
തുപ്പൽ തെറ്റില്ല
കോവിഡ്-19 നുള്ള തുപ്പൽ പരിശോധനകൾ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങൾ. ധാരാളം ആൾക്കാരിൽ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്നുള്ളത് ആർ ടി പിസിആർ ടെസ്റ്റ് മായുള്ള താരതമ്യ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
വളരെ പെട്ടെന്ന് ഫലം കിട്ടുന്ന ഈ ടെസ്റ്റ് കെമി ലൂസൻഡ് ഇമ്മ്യൂണോസോർബെൻഡ് അസെയ് എന്ന ടെക്നിക്കിലൂടെ ആൻറിജൻ പരിശോധന നടത്തുന്നു. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആവശ്യമില്ലാത്തതിനാൽ ടെസ്റ്റ് വളരെ പെട്ടെന്ന് നടത്തുവാനും 30 മിനിറ്റിനകം റിസൾട്ട് ലഭ്യമാക്കുവാനും സാധിക്കും.
കോവിഡ് പോസിറ്റീവായ രോഗികളിലും അവരുടെ തൊട്ടടുത്ത സമ്പർക്ക പട്ടികയിലുള്ളവരിലുമാണ് ടെസ്റ്റിന്റെ കൃത്യത താരതമ്യം ചെയ്തത്.
യുദ്ധം നീണ്ടതാണ്… ഉറപ്പ്!
വാക്സീൻ ഒരു നല്ല ശതമാനം ആൾക്കാരിൽ ലഭിക്കുന്നതുവരെ യുദ്ധം തുടരുക തന്നെ ചെയ്യും. കേരളത്തിലും നൂറുകണക്കിന് ആൾക്കാരെ ഒരുമിച്ച് പരിശോധിക്കുന്ന രീതി. അനിവാര്യതയാണ്. ഇതിനുള്ള കിറ്റുകൾ ലഭ്യമാവണം. ഈ തുപ്പൽ പരിശോധനകൾ എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഓഫീസുകളിലും ആരംഭിക്കേണ്ട സമയമായി വരുന്നു. ലോക് ഡൗൺ ഒന്ന് കഴിഞ്ഞോട്ടെ. ഉമിനീർ പരിശോധനയ്ക്കും സമയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക