തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒഡിഷ-ബംഗാള്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്കി. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കാവുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. ഇന്നു മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.
കൊല്ലം, തിരുവനന്തപുരം ,ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ ആറ് മണിക്കൂറായി ,മണിക്കൂറിൽ 4 കി മി വേഗതയിൽ പടിഞ്ഞാറ് -വടക്ക് ദിശയിൽ സഞ്ചരിച്ചു ഇന്നലെ രാത്രി 11 .30 ഓടെ അതി തീവ്ര ന്യൂനമർദ്ദമായി മാറി.
വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക