മഹാരാഷ്ട്രയിലെ ചെറിയ പട്ടണമായ പാര്‍ലിയില്‍ ഒരു ഭിക്ഷക്കാരൻ പോലീസിൽ പരാതിയുമായി എത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി വൈജ്നാഥ് ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന വ്യക്തിയാണ് ബാബുറാവു. തിങ്കളാഴ്ച രാവിലെ ബാബുറാവു പാര്‍ലി സിറ്റി പോലീസ് സ്റ്റേഷനില്‍ ചെന്ന് തന്റെ ബാഗ് നഷ്ടപ്പെട്ടതായി പരാതി പറഞ്ഞു.
ഒരു ഭിക്ഷക്കാരന്റെ ബാഗ് നഷ്ടപ്പെട്ടുവെന്നുള്ള പരാതി കേട്ട പോലീസും ആശ്ചര്യപ്പെട്ടു. പരാതി തരാന്‍ മാത്രം നഷ്ടപ്പെട്ട ബാഗില്‍ എന്താണെന്ന് പോലീസ് ചോദിച്ചു. ബാബുറാവിന്റെ മറുപടി കേട്ട പോലീസ് അപ്പോഴാണ് ഞെട്ടിയത്. ബാഗില്‍ 1,72,290 രൂപയുണ്ടെന്നാണ് ബാബുറാവു അറിയിച്ചത്.
മറുപടി കേട്ട പോലീസുകാര്‍ ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. പക്ഷേ ബാബുറാവിന്റെ നിര്‍ത്താതെയുള്ള കരച്ചില് കണ്ട് ഒടുവില്‍ പോലീസ് ബാഗിനായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. നീണ്ട മൂന്ന് മണിക്കൂര്‍ അന്വേഷണത്തിന് ശേഷം ബാബുറാവുവിന്റെ ബാഗ് പോലീസ് കണ്ടെടുത്തു. രാംനഗര്‍ തണ്ടയിലെ ഒരിടത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. ഇതില്‍ 1,72,290 രൂപയും സുരക്ഷിതമയി ഉണ്ടായിരുന്നു.
ബാഗും പണവും പോലീസ് ഉദ്യോഗസ്ഥര്‍ ബാബുറാവുവിന് കൈമാറി. ബാഗ് നഷ്ടപ്പെട്ടതാണോ മോഷ്ടിച്ചതാണോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. പണം ബാങ്കില്‍ സൂക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് ബാബുറാവുവിനെ ഉപദേശിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക