ഇരുളടഞ്ഞ അവന്റെ ജീവിതത്തില്‍ വെളിച്ചം വിതറിയവള്‍. അമ്മയുടെ സ്നേഹവും കരുതലും ആവോളം നല്കി ചേര്‍ത്തുപിടിക്കുന്ന ആ ബന്ധത്തെ വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാകില്ല.
കാഴ്ചയില്ലാത്ത കുഞ്ഞിനെ പെറ്റുപോറ്റി അവനെ കരളായി ചേര്‍ത്തുപിടിച്ച ആ അമ്മയുടെ പേര് മഞ്ജുഷ അനു. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിട്ടിയ ആ നിധിയെ കുറിച്ച് മഞ്ജുഷ പലവട്ടം ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ വാചാലയായിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഇന്ന് എന്റെ ചന്തു മോന്റെ ഇരുപത്തിയേഴാം പിറന്നാൾ.
ശരിക്കും 27 വയസ്സുള്ള ഒരു യുവാവ് ആണ് എന്റെ മോൻ. വിശ്വസിക്കാനേ പറ്റുന്നില്ല.
ഒരു വിവാഹം കഴിച്ച് ഒരു കുടുംബം ഉണ്ടാകേണ്ട പ്രായം ,പക്ഷേ ഇന്നും ഈ ലോകത്തിലെ ഒരു സന്തോഷങ്ങളും അനുഭവിക്കാതെ ,ഒരു വര്‍ണ്ണങ്ങളും തിരിച്ചറിയാതെ, ഒരു കപടതകളുംഅറിയാതെ, ഒരാളെയും സങ്കടപ്പെടുത്താതെ, ആരെയും ചതിക്കാതെ, ദ്രോഹിക്കാതെ,
ഒരു അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കമായ മനസ്സോടെ കടന്നുപോകുന്നു എന്റെ കുട്ടീടെ പ്രായം.
ഞാൻ എവിടെയെങ്കിലും പോകാനിറങ്ങുമ്പോൾ അല്ലെങ്കിൽ ഫോൺ ചെയ്യുമ്പോൾ ,അവന് പറയാറുളളത്, ഒരു പീപ്പി വാങ്ങിച്ചോണ്ട് വരണേ, ഒരു പൂത്തിരി വാങ്ങിച്ചോണ്ട് വരണേ ,ഒരു കളിപ്പാട്ടം വാങ്ങിച്ചോണ്ട് വരണേ, അതൊക്കെയാണ് അവൻറെ ആവശ്യം.
നാട്ടില്‍ ഉണ്ടായിട്ടും ഈ lockdown കാരണം ഈ പിറന്നാള്‍ദിനത്തിൽ അവന്റെ അടുത്തെത്താൻ എനിക്ക് കഴിഞ്ഞില്ല.എ ന്റെ പൊന്നുമോന് ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ട് അമ്മയുടെ പിറന്നാളുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക