ലക്ഷദ്വീപ് വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായെത്തിയ നടൻ പൃഥിരാജിനെതിരെ സൈബർ ആക്രമണം ശക്തമാകുകയാണ്. നടനെ പിന്തുണച്ചുകൊണ്ട് വരുന്നവർക്ക് നേരെയും രൂക്ഷ വിമർശനം നടക്കുന്നുണ്ട്. നടന് നേരെയുള്ള സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിൽ പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് നടന് പിന്തുണ പ്രഖ്യാപിച്ചത്.
450 കോടിയിൽ ഒരുങ്ങിയ രാജമൗലി ചിത്രം ആര്.ആര്.ആര് റിലീസിന് മുമ്പ് തന്നെ നേടിയത് 325 കോടി…!
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
‘ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തിൽ നടൻ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.’ റഹീം കുറിച്ചു.
ലക്ഷദ്വീപ് കളക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി സര്‍വകക്ഷി യോഗം
ലക്ഷദ്വീപില്‍ പുതിയതായി ചുമതലയേറ്റ അഡ്മിനിസ്ട്രേര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ തീരുമാനങ്ങളാണ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ദ്വീപ് ജനതയുടെ അഭിപ്രായത്തെ മറികടന്നുള്ള പരിഷ്കാരങ്ങളെ എതിര്‍ത്ത് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് നേരെ സൈബര്‍ ആക്രമണമുണ്ടായത്. ലക്ഷദ്വീപിലെ പരിഷ്കരണങ്ങള്‍ക്കെതിരെ വ്യാപക എതിര്‍പ്പാണ് കേരളത്തിലും ലക്ഷദ്വീപിലും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക