ബിഹാറിൽ ക്രൂരമായ കൂട്ട ബലാൽസംഗത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയിൽ. സമസ്തിപൂർ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവതിയെ നഗ്നയായി പോസ്റ്റിൽ തൂക്കിയിട്ട് പ്രതികൾ കടന്ന് കളഞ്ഞുവെന്ന് പൊലീസ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ശുചിമുറിയില്‍ പോകാൻ വീടിന്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് അതിക്രമം നടന്നത്. ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെത്തിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സംഘം ചേർന്ന് പീഡിപ്പിച്ചു.
ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിയാടുകയായിരുന്ന യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നില ഗുരുതരമാണ്. സംസാരിക്കാൻ പോലും കഴിയുന്നില്ല.
യുവതിയുടെ വീട്ടിൽ ഒരു വിവാഹ ചടങ്ങ് നടക്കുന്നുണ്ടായിരുന്നെന്നും അതിൽ പങ്കെടുക്കാൻ വന്ന ചില തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ 7 പേരെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക