കോവിഡ് മൂലം മരണം സംഭവിച്ച മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ സമാഹരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക ക്ഷേമ പദ്ധതി (ജെഡബ്ല്യുഎസ്) പ്രകാരം അവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പ്രത്യേക യജ്ഞത്തിന് തുടക്കമായി . വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ മാര്‍ഗനിര്‍ദേശപ്രകാരമാണിത്.
വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖരേയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന എസ്. യുടെ നേതൃത്വത്തിലുള്ള ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്കീം കമ്മിറ്റിയുടെ ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. കോവിഡ് -19 മൂലം മരണമടഞ്ഞ 26 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളില്‍ ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ സാമ്ബത്തിക ആശ്വാസം നല്‍കും.
2020-21 സാമ്ബത്തിക വര്‍ഷത്തില്‍, കോവിഡ് മൂലം മരണമടഞ്ഞ 41 കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അത്തരം സഹായം നല്‍കിയിരുന്നു . ഇതോടെ ധനസഹായം ലഭിക്കുന്ന കുടുംബങ്ങളുടെ മൊത്തം എണ്ണം 67 ആയി. കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കോവിഡ് -19 ന് ജീവന് നഷ്ടപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളിലേക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്വമേധയാ എത്തി, പദ്ധതിയെക്കുറിച്ചും ക്ലെയിമുകള്‍ ഫയല്‍ ചെയ്യുന്നതിനെക്കുറിച്ചും അവര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്കി
ഈ പദ്ധതിക്ക് കീഴിലുള്ള സാമ്ബത്തിക സഹായത്തിനായുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകുന്നതിനായി ആഴ്ചതോറും ജെഡബ്ല്യുഎസ് കമ്മിറ്റിയുടെ യോഗം ചേരാനും കമ്മിറ്റി തീരുമാനമായി.കോവിഡ് -19 അല്ലാതെയുള്ള കാരണങ്ങളാല്‍ അന്തരിച്ച മാധ്യമപ്രവര്‍ത്തകരുടെ 11 കുടുംബങ്ങളുടെ അപേക്ഷകളും സമിതി ഇന്ന് പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക