കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഫീസടയ്ക്കാൻ പണമില്ലാതെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാനൊരുങ്ങിയക്ക് കൈത്താങ്ങായി സ്കൂൾ പ്രിൻസിപ്പൽ.
മുംബൈയിലെ പവയ് സ്കൂളിലെ 200 വിദ്യാർഥികൾക്കായി 40 ലക്ഷം രൂപയാണ് മലയാളി പ്രിൻസിപ്പൽ സമാഹരിച്ചത്. കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് ഷേർലി പിള്ള തുക സമാഹരിച്ചത്.
ലോക്ഡൗണിൽ ജോലി നഷ്ടപ്പെടുകയും ജോലി ഉള്ളവർക്ക് ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തതോടെ കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കൊഴിഞ്ഞ് പോകാൻ തുടങ്ങി. രണ്ടായിരത്തിലേറെ കുട്ടികൾ ഉള്ള സ്കൂളിൽ 50 ശതമാനം പേരും ഫീസടയ്ക്കാൻ കഴിവില്ലാത്തവരായിരുന്നു. തുടർന്ന് ഫീസിളവ് നൽകി.
എന്നിട്ടും പണം അടയ്ക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി പ്രിൻസിപ്പൽ മറ്റുള്ളവരുടെ സഹായം തേടുകയായിരുന്നു.
സിഎസ്ആർ ഇനത്തിൽ വകയിരുത്തിയിരുന്ന പണം കോർപറേറ്റുകളും മറ്റുള്ളവർ ചെറുതും വലുതുമായ സംഭാവനകളും നൽകിയതോടെ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു.
ചെറിയ ഉദ്യമത്തിലൂടെ 200 ലേറെ കുട്ടികളുടെ വീടുകളിലും ആഹ്ലാദം നിറയ്ക്കാനും പഠനം തുടരാനുള്ള സാവകാശം ഒരുക്കിയതിന്റെയും സന്തോഷത്തിലാണ് സ്കൂൾ അധികൃതർ. ആലപ്പുഴ സ്വദേശികളാണ് പ്രിൻസിപ്പൽ ഷേർലി പിള്ളയുടെ മാതാപിതാക്കൾ. ഭർത്താവ് ഉദയകുമാർ തൃശ്ശൂർ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക