പുതുച്ചേരി: പുതുച്ചേരിയിൽ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണ് സംഭവം. പ്രദേശത്തെ പാൽ വിൽപനക്കാരയ ബാബുരാജാണ് കൊലപാതകം നടത്തിയത്. മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ അറസ്റ്റ് ചെയ്തു.
പൊലീസിനു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തിലാണ് ക്രൂരകൊലയുടെ കാരണം പുറത്തായത്.ഇയാൾക്കു ഭാര്യയെ അടിമുടി സംശയമായിരുന്നു. തന്നെക്കാൾ സൗന്ദര്യമുള്ള ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാൾക്ക്.
അയൽവാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാൾ വിലക്കിയിരുന്നു. സൗന്ദര്യമില്ലാത്തിന്റെ പേരിൽ ഉപേക്ഷിക്കുമോയെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.
യുവാവ് ഭാര്യ മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും സംബന്ധിച്ചു വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് രതികല ഭർത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാൽ കാമുകനെ കാണാനാണു രതികല പോയതെന്ന സംശയത്തിൽ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു.
ഇതിനെ കുറിച്ചുള്ള സംസാരം വഴക്കായി. തർക്കം ഒടുവിൽ ആക്രമണത്തിലെത്തി. ഗ്രൈൻഡർ മെഷീനിന്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തി. കുട്ടികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക