ഇന്ത്യയിൽ ‘നിയര്‍ ടു ഹോം കോവിഡ് വാക്സിനേഷന് സെന്റര്‍’ എന്ന പുതിയ ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്സിന് എടുക്കുന്നതിനായുള്ള പദ്ധതിയാണ് ‘നിയര്‍ ടു ഹോം കോവിഡ് വാക്സിനേഷന് സെന്റര്‍’. 60 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദീര്‍ഘദൂരം സഞ്ചരിച്ച് വാക്സിനെടുക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് പുതിയ ആശയം നടപ്പിലാക്കുന്നത്.
ഇതുസംബന്ധിച്ച് കോവിഡ് വാക്സിന് അഡ്മിനിസട്രേഷന്റെ വിദഗ്ധ സംഘത്തിന് കേന്ദ്രമന്ത്രാലയത്തിന്റെ സാങ്കേതിക സമിതി നിർദേശങ്ങൾ നൽകി കഴിഞ്ഞെന്നാണ് വിവരം. ശാരീരികമോ വൈദ്യപരമോ ആയ അവസ്ഥ കാരണം വൈകല്യമുള്ള 60 വയസിന് താഴെയുള്ള വ്യക്തികള്‍, വാക്സിന് കുത്തിവെപ്പെടുക്കാത്തതും ഒരു ഡോസ് കുത്തിവെപ്പ് മാത്രം എടുത്തവരുമായ 60 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ എന്നിവർക്കായി വാക്സിനേഷൻ ഉറപ്പു വരുത്തുകയാണ് പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക