കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബോണസ് നൽകാൻ തീരുമാനമെടുത്ത് കുവൈത്ത്. ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ലില്‍ കുവൈത്ത് പാര്‍ലമെന്റ് ഒപ്പുവെച്ചു. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് കമ്മീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ജീവനക്കാരെ ഇതിനായി തിരിച്ചിട്ടുണ്ട്.
600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നല്‍കാനായി വകയിരുത്തിയത്. ഡോക്ടര്‍സ്, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് പുറമെ കോവിഡ് കാല സേവനങ്ങളില്‍ ഏര്‍പ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. മരണപ്പെട്ട വിദേശികളുടെ ആശ്രിതര്‍ക്ക് ശമ്പളത്തിന്റെ പത്തിരട്ടി നൽകും. കര്‍ഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാര്‍, സൈനികര്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക