നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകര എംഎല്‍എ കെകെ രമ ഭര്‍ത്താവും ആര്‍എംപി നേതാവുമായ ടിപി ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് കണ്ടെത്തി.
സമരദിവസങ്ങളില്‍ അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളും സഭയില്‍ കൊണ്ടുവരാറുണ്ടെന്നാണ് സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം.
എന്നാല്‍ ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്കുമെന്നതിനാല് സ്പീക്കര്‍ എംഎല്‍എക്ക് താക്കീത് ചെയ്യും.
നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നുമായിരുന്നു ചട്ടലംഘനാരോപണ ഘട്ടത്തില്‍ സ്പീക്കര്‍ വ്യക്തമാക്കിയത്.
എന്നാല്‍ കാലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ടിപിയുടെ ബാഡ്ജ് ധരിച്ചെത്തിയതെന്നാണ് രമയുടെ പ്രതികരണം. ആരോപണം ആസൂത്രിതമാണെന്നും കെകെ രമ പറഞ്ഞിരുന്നു.
ടി പി ചന്ദ്രശേഖരന്റെ വധം വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സിപിഐഎം നേതൃത്വത്തെ പ്രകോപിപ്പിച്ചു എന്നും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എകെജി സെന്ററില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ടെന്നും രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക