‘മീ ടു’ മൂവ്മെന്റിനെതിരെ അവഹേളന പ്രസ്താവന നടത്തിയ കെ.പി.എ.സി ലളിതക്കെതിരെ വ്യാപക പ്രതിഷേധം. ചെറുപ്പത്തില്‍ ഡാന്‍സ് പഠിക്കാന്‍ ചേര്‍ന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മീ ടു വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ക്കെതിരെ കെ.പി.എ.സി ലളിത സംസാരിച്ചത്.
‘അച്ഛന് എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്.
കലാഹൃദയനായിരുന്ന അച്ഛന്‍ൃ അനുകൂലിച്ചതുകൊണ്ടുമാത്രമാണു ഞാനൊരു കലാകാരിയായത്,’ ‘മീ ടു’വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെ സാഹചര്യങ്ങള്‍ കെ.പി.എ.സി ലളിത പറയുന്നു.
മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പലരും നടിയെ വിമർശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക