ചെന്നൈ: ഇനിയും ലോക്ഡൗണ്‍ നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ലോക്ഡൗണ്‍ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിന് വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി ആശുപത്രികളില്‍ ഓക്സിജന്റെയോ കിടക്കകളുടെയോ കുറവുകളില്ലെന്ന് സ്റ്റാലിന് വ്യക്തമാക്കി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി മേയ് 24 മുതല്‍ സംസ്ഥാനത്ത് ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.’കോവിഡ് വ്യാപനം തടയുന്നതിനായി സമ്ബൂര്‍ണ ലോക്ഡൗണല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം.
എന്നാല്‍ ലോക്ഡൗണ്‍ ഒരു വിഭാഗം ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. അതിനാലാണ് കോവിഡ് സഹായ പദ്ധതിയായി 4000 രൂപ പ്രഖ്യാപിച്ചത്. അതിന്റെ ആദ്യ ഗഡു ആയി 2000 രൂപ വിതരണം ചെയ്തത്’ സ്റ്റാലിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക