മലർവാടി എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ദീപക് പറമ്പോൾ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ദി ലിസ്റ് ടു ഡേയ്സ് കഴ്തിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദീപക് പറമ്പോൾ.
കൊവിഡ് പ്രതിസന്ധികൾ മൂലം ജോലി ഇല്ലാതിരുന്ന സമയത്താണ് ചിത്രത്തിന്റെ കഥ സംവിധായകൻ സന്തോഷ് ലക്ഷ്മൺ തന്നോട് പറയുന്നതെന്നും കഥ ഇഷ്ടമായ ഉടൻ തന്നെ ചിത്രം ആരംഭിച്ചു എന്നും ദീപക് പറഞ്ഞു.
മുരളി ഗോപി, മേജർ രവി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് റിപ്പോർട്ടർ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദീപക് പറമ്പോലിന്റെ വാക്കുകൾ:
സിനിമ റിലീസായ ശേഷം മികച്ച റെസ്പോൺസ് ഉണ്ട്. അത് കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. കഴിഞ്ഞ സിനിമകൾക്ക് അത്ര നല്ല റെസ്പോൻസ് ആയിരുന്നില്ല ലഭിച്ചത്. ഇതിപ്പോ ഒരുപാട് ആളുകൾ പടം ഇഷ്ട്ടമായി എന്ന് മെസ്സേജ് അയക്കുന്നുണ്ട്. ഒരു മണിക്കൂറും 14 മിനിറ്റ് മാത്രമേയുള്ളു സിനിമ. ചിലർ പെട്ടെന്ന് തീർന്നു പോയി എന്നും പറയുന്നുണ്ട്. അതും ഒരു പോസിറ്റീവ് റെസ്പോൺസായാണ് ഞാൻ കാണുന്നത്.
കുറെ നാളായി ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന സമയമായിരുന്നു ആ സമയത്താണ് സന്തോഷേട്ടൻ ഈ പ്രൊജക്റ്റ് പറയുന്നത്. ക്ലൈമാക്സിൽ ഗസ്റ്റ് ആണ് വരുന്ന ഒരാളുണ്ടായിരുന്നു. അത് ആര് ചെയ്യും എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു.
മുരളി ചെട്ടൻ ആണ് ആ കഥാപാത്രം ചെയ്തത്. മുരളി ചേട്ടൻ ആ കഥാപാത്രം ചെയ്യാനുള്ള മനസ്സ് കാണിച്ചു എന്നതാണ്. സന്തോഷേട്ടൻ മേജർ രവി സാറിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയാണ് മേജർ സാർ സിനിമയിൽ എത്തുന്നത്.
മേജർ സാർ ഈ സിനിമയിൽ അഭിനയിക്കും എന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. നമ്മൾ ഒരു ചെറിയ സിനിമയായി തുടങ്ങിയതായിരുന്നു. അദിതി രവിയും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അദിതി കുറച്ച സെൻസ് മാത്രമേയുള്ളു.
അവരൊക്കെ ചെയ്യാൻ താൽപര്യപ്പെട്ടു എന്നതാണ്. ഈ സിനിമ വളരെ ചെറിയ ഷെഡ്യൂളിൽ ഒരുങ്ങിയതാണ്. ഞാൻ ഈ സിനിമയിൽ 9- 10 ദിവസം മാത്രമേ അഭിനയിച്ചിട്ടുള്ളു. ഒരു 15ദിവസം കൊണ്ട് സിനിമ ഫുൾ ഷൂട്ട് തീർന്നു.
ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് ലക്ഷ്മൺ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയത്. ധർമജൻ ബോൾഗാട്ടി, വിനീത് മോഹൻ, സുർജിത്ത് തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ധർമ്മ ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാജിന്റെയും സിജോ ജോൺ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക