അയോധ്യയിൽ പണിയുന്ന രാമക്ഷേത്രത്തിന്റെ തറയുടെ നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായേക്കും. പണി പുരോഗമിക്കുന്നത് 12 മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായാണെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത് 2020 ഓഗസ്റ്റ് അഞ്ചിനാണ് .
പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിലാണ് പൂർത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക