ഏദന്‍ : യെമനിലെ 35 മത്സ്യത്തൊഴിലാളികളുടെ ജീവിതം ഒരു രാത്രികൊണ്ട് മാറി മറിഞ്ഞു. ചത്ത് ജീര്‍ണ്ണിച്ച ഒരു കൊമ്പന് തിമിംഗലത്തിന്റെ ജഡത്തില്‍ നിന്ന് ഛര്‍ദില്‍ അഥവ ആംബര്‍ഗ്രിസ് എന്ന അപൂര്‍വ്വ സ്രവം കണ്ടെത്തിയതോടെയാണ് ഇവരുടെ ജീവിതം മാറിയത്.
തെക്കന്‍ യെമനിലെ ഏദന്‍ ഉള്‍ക്കടലില്‍ 35 ഓളം മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാനായുള്ള യാത്രയിലായിരുന്നു. പെട്ടെന്നാണ് ഒരു ഭീമന് തിമിംഗലത്തിന്റെ ജീര്‍ണ്ണിച്ച ജഡം കണ്ടത്. ഇതിനെ മുറിച്ചപ്പോഴാണ് വയറ്റില്‍ വലിയ തോതില്‍ മെഴുകും ചെളിയും കാണപ്പെട്ടത്. ഇത്
യഥാര്‍ത്ഥത്തില്‍ പത്ത് കോടിയിലധികം വില വരുന്ന തിമിംഗല ഛര്‍ദ്ദി ആംബര്‍ഗ്രിസ് ആയിരുന്നു.
’
തിമിംഗലത്തിൽ നിന്നും ശക്തമായ മണം ഉണ്ടായതോടെയാണ് തൊഴിലാളികൾ തിമിംഗലത്തെ ഹുക്ക് ചെയ്യാനും കരയിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചു. കരയ്ക്ക് എത്തിച്ച ശേഷം അതിന്റെ വയർ കീറിയതോടെയാണ് അത് ആംബർഗ്രിസ്കണ്ടെത്തിയത്.
127 കിലോഗ്രാം അംബർഗ്രിസിന്റെ ലാഭം തുല്യമായി പങ്കിടാൻ മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. തങ്ങളുടെ കമ്മ്യൂണിറ്റിയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കുറച്ച് പണം സംഭാവന ചെയ്യാനും അവർ തീരുമാനിച്ചു.സംഘത്തിലെ ചിലർ വീടുകൾ വാങ്ങാനും വിവാഹം കഴിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഒരു മത്സ്യത്തൊഴിലാളികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക