അച്ഛനെ നഷ്ടപ്പെട്ട ബിഹാറിന്റെ സൈക്കിള്‍ പെണ്‍കുട്ടി’ക്ക് സഹായഹസ്തവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി വദ്ര. കൊവിഡിന്റെ ഒന്നാം തരംഗത്തിലെ അപ്രതീക്ഷിത ലോക്ക്ഡൗണില്‍ ജ്യോതികുമാരി തന്റെ രോഗിയായ അച്ഛനെ ഹരിയാണയിലെ ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലെ ദര്‍ഭഗംഗയിലേക്ക് സൈക്കിളില്‍ എത്തിച്ചിരുന്നു. 1200 ഓളം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു ജ്യോതിയുടെ യാത്ര.
ഇതിന് പിന്നാലെയാണ് പെൺകുട്ടി ശ്രദ്ധയായത്. എന്നാൽ പിതാവ് മോഹന്‍ പാസ്വാന് മരിച്ചതോടെ പ്രതിസന്ധിയിലായ ജ്യോതി കുമാരിക്ക് സഹായവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര രംഗത്ത് എത്തുകയായിരുന്നു. പിതാവിന് വേണ്ടി സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ പ്രശംസിച്ച്
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് രംഗത്ത് എത്തിയിരുന്നു.
പിതാവ് മോഹന്‍ പാസ്വാന് മരിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ജ്യോതിയുടെ കുടുംബം.
ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയങ്ക ഗാന്ധി കുടുംബത്തിന്റെ എല്ലാ ചെലവുകളും ജ്യോതിയുടെ വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക