ചെന്നൈ: എതിരാളികളില്‍നിന്ന് രക്ഷതേടി കാർ ബുള്ളറ്റ് പ്രൂഫാക്കാനൊരുങ്ങി ചെന്നൈയിലെ ഗുണ്ട. നഗരത്തിലെ ഗുണ്ടാത്തലവന് സി.ഡി.മണിയാണ് എതിരാളികളുടെ വെടിയുണ്ടകളെ പേടിച്ചു കാർ ബുള്ളറ്റ് പ്രൂഫാക്കാന്‍ കോടിയിലധികം രൂപ മുടക്കിയത്.
കഴിഞ്ഞ ദിവസം ഇന്‍സ്പെക്ടറെ വെടിവച്ചുവീഴ്ത്തി രക്ഷപെടുന്നതിനിടെ പിടിയിലായ മണിയെ ചോദ്യം ചെയ്തപ്പോഴാണു രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വാഹനങ്ങളിലുള്ള സുരക്ഷാ സംവിധാനം സ്വന്തം വാഹനത്തില്‍ ഒരുക്കാനുള്ള നീക്കം കണ്ടെത്തിയത്.
വെടിയുണ്ടകളെയും ചെറുറോക്കറ്റുകളെയും ചെറുക്കാന്‍ കഴിവുള്ള അത്യാധുനിക സുരക്ഷാ വാഹനമാണ് ബുള്ളറ്റ് പ്രൂഫ് കാർ. മുന്നിലെയും വശങ്ങളിലെയും ചില്ലകളിലൂടെ വെടിയുണ്ട തുളച്ചുകയറില്ല.
രാജ്യത്തു രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ക്കു മാത്രമുള്ള സുരക്ഷാ കവചം. എന്നാല്‍ ഒരു ഗുണ്ടയുടെ മൊഴികേട്ടു നടുങ്ങുകയാണു ചെന്നൈ പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക