ന്യൂഡൽഹി: വീടുകൾ റേഷൻ എത്തിക്കുന്നതിനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി കേന്ദ്ര സർക്കാർ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പദ്ധതി കേന്ദ്ര സർക്കാർ തടഞ്ഞതിന് പിന്നിൽ റേഷൻ മാഫിയയുടെ സ്വാധീനമാണെന്ന് കെജ്രിവാൾ ആരോപിച്ചു. പദ്ധതി നടപ്പാക്കുന്നതിന് രണ്ട് ദിവസം മുൻപാണ് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ പിസ്സ വീടുകളിലെത്തിക്കാൻ അനുമതി നൽകാമെങ്കിൽ റേഷൻ വീടുകളിൽ എത്തിച്ചു നൽകാമെന്ന് കെജ്രിവാൾ പറഞ്ഞു. റേഷൻ കരിഞ്ചന്ത തടയുന്നതിനായി സംസ്ഥാന സർക്കാർ ആദ്യമായി എടുത്ത നടപടിയാണിതെന്നും എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് മുൻപ് തന്നെ റേഷൻ മാഫിയക്ക് അത് തടയാൻ കഴിഞ്ഞു. അഞ്ചുതവണ പദ്ധതി നടപ്പാക്കുന്നതിന് അനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി.
റേഷൻ വീടുകളിൽ എത്തിക്കുന്നതിനുള്ള അനുമതി ലഫ്റ്റനന്റ് ഗവർണർ മടക്കിയതായി ഡൽഹി സർക്കാർ ശനിയാഴ്ചയാണ് ആരോപിച്ചത്. ദരിദ്രരായവർക്ക് വേണ്ടി വിപ്ലവകരമായ പദ്ധതി നടപ്പാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര സർക്കാരിനെ കെജ്രിവാൾ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക