കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നാലെ ആയുർവേദ ശാലകളിൽ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. അരിഷ്ടം വാങ്ങാനാണ് കൂടുതലും പേര് എത്തുന്നതെന്നാണ് വിവരം. അതേസമയം, അരിഷ്ടത്തിൽ ആൽക്കഹോളിന്റെ അളവ് ഉള്ളതിനാൽ മദ്യപ്രേമികൾ അത് കുടിക്കാൻ താൽപര്യപ്പെടുന്നും ആരോപണമുണ്ട്.
അതേസമയം, ആയുർവേദ കടകളിൽ അരിഷ്ടം വാങ്ങാൻ ആള് കൂടിയതോടെ നടപടിയുമായി പൊലീസ് എത്തി. ഡോക്ടറിന്റെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ അരിഷ്ടം നൽകാവൂ എന്നാണ് നിർദേശം. എന്നാൽ, പൊലീസിന്റെ താക്കീതൊന്നും ആയുർവേദ കട ഉടമകളെ പിന്നോട്ട് വലിച്ചിട്ടില്ല. ഡോക്ടറിന്റെ കുറിപ്പടി ഇല്ലാതെ എത്തുന്നവർക്കും ആയുർവേദ കടകളിൽ നിന്ന് അരിഷ്ടം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കളിയിക്കാവിള, മാർത്താണ്ഡം, കഴുവൻതിട്ട, മേല്പുറം എന്നീ സ്ഥലങ്ങളിൽ ആണ് അരിഷ്ടവിൽപന കൂടുതലായി നടക്കുന്നത്. എന്നാൽ അമിതമായ അളവിൽ അരിഷ്ടം കഴിക്കുന്നത് കരളിനെ ബാധിക്കുമെന്നതിനാൽ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക