യുപി കാൺപൂരിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി.
കുടിയേറ്റ തൊഴിലാളികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. കാണ്‍പൂറിന് സമീപമുള്ള സച്ചേന്ദിയിലാണ് അപകടം. യുപി റോഡ് വേയ്സിന്റെ ബസ് ജെസിബി ലോഡറുമായി കൂട്ടിയിടിച്ച ശേഷം ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിയുകയായിരുന്നു.
കാണ്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം അപകടം നടന്ന സമയമോ കൊല്ലപ്പെട്ടവരുടെ പേരു വിവരമോ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക