മനുഷ്യവാസമുള്ള വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണ്.ഇര തേടി ഇറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതും പതിവാണ്.ഇത്തരം സന്ദർഭങ്ങളിൽ ജീവന് വേണ്ടി മനുഷ്യർ വന്യമൃഗങ്ങളെ തിരിച്ച് ആക്രമിക്കുന്നതും പതിവാണ്.
എന്നാല്‍ ഇവിടെ കാട്ടാന കൂട്ടത്തെ ഭയന്ന് ചത്തീസ്ഗഡിലെ ഒരു ഗ്രാമം മുഴുവന്‍ ഇപ്പോള്‍ ജയിലിനുള്ളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡിലെ കന്‍കര്‍ ജില്ലയിലെ ഭാനുപ്രതാപപൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം.ഇവിടുത്തെ ജനങ്ങളാണ് കാട്ടാനയുടെ ആക്രമണം ഭയന്ന് ജയിലിനുള്ളില്‍ ഒളിക്കുന്നത്.രാത്രികാലങ്ങളിലാണ് കാട്ടാനയുടെ ആക്രമണം കൂടുതല്‍ ഉണ്ടാകുന്നത് എന്നാണ് പ്രദേശ വാസികളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നിര്‍മ്മാണത്തിലിരിക്കുന്ന ജയിലിനുള്ളില്‍ കയറി അടച്ചിരിക്കുകയാണ് ഗ്രാമീണര്‍ ചെയ്യുന്നത്.
വനപ്രദേശമായ ദണ്ഡകാരണ്യ മേഖലയിലെ കന്‍കര്‍ ജില്ലയിലെ ഭാനുപ്രതാപപൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പകല്‍ സമയങ്ങളില്‍ കുന്നിന് പ്രദേശങ്ങളില്‍ നിൽക്കുന്ന ആനകള്‍ സൂര്യാസ്തമയത്തിന് ശേഷം ഇരുട്ട് പതിക്കുന്ന സമയങ്ങളിലാണ് ഗ്രാമത്തില്‍ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.കൂട്ടമായി ഗ്രാമത്തിലേക്ക് ഇറങ്ങുന്ന ആനകള്‍ അര്‍ദ്ധ രാത്രി വരെ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും കറങ്ങി നടക്കുന്നത് പതിവാണ്.വനത്തിനുള്ളില്‍ ഭക്ഷണം ലഭിക്കാതായതോടെ ഭക്ഷണം തേടിയാണ് കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത് എന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക