ഇടുക്കി: ഇരട്ടയാറിന് സമീപം ചെമ്ബകപ്പാറയിലും പ്രകാശ്ഗ്രാം നാലുമുക്കിലും എക്സൈസ് നടത്തിയ പരിശോധനകളിൽ രണ്ടിടങ്ങളില്‍ നിന്ന് 65 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. വാറ്റ് ചാരായമാണ് പിടികൂടിയത്. ഇരു സംഭവങ്ങളിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെടുകയായിയിരുന്നു.
നാലുമുക്കില്‍ നിന്നും 400 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. ചാരായം വാറ്റുകയായിരുന്ന കാനത്തില്‍ സുബീഷ്, തട്ടാരത്തില്‍ റിന്സണ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് ചാരായ നിര്‍മാണം ചെയ്തിരുന്നത്.
ചെമ്പകപ്പാറയില്‍ മാറകാട്ടില്‍ മധുവിന്റെ പുരയിടത്തിലാണ് ചാരായവും കോടയും കണ്ടെത്തിയത്. 40 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശങ്ങളിലെ വാറ്റ് കേന്ദ്രങ്ങള്‍ എക്സൈസ് തകര്‍ക്കുകയും വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക