തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ഇളവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വീസ് നടത്തുക. ഒറ്റ, ഇരട്ട നമ്പര്‍ ക്രമത്തിലാകും ബസ് സര്‍വീസ് നടത്തുക. ഒറ്റ നമ്പറുകളില്‍ അവസാനിക്കുന്ന ബസുകള്‍ ഒരു ദിവസവും ഇരട്ട നമ്പറില്‍ അവസാനിക്കുന്ന ബസുകള്‍ അടുത്ത ദിവസവും നിരത്തിലിറങ്ങും.
നാളെ ( വെള്ളിയാഴ്ച ) ഒറ്റ ബസുകള്‍ സര്‍വ്വീസ് നടത്തണം. അടുത്ത തിങ്കളാഴ്ച ( 21-06-21), ബുധന്‍, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പര്‍ ബസുകളാവണം സര്‍വ്വീസ് നടത്തേണ്ടത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പര്‍ ബസുകള്‍ ആവണം നിരത്തില്‍ ഇറങ്ങേണ്ടത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിനീയമല്ല. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ബസുകള്‍ മാറി മാറി സര്‍വ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്വകാര്യ ബസ് ഉടമകളും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നാണ് ഗതാഗതമന്ത്രി അറിയിച്ചത്.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിന് പിന്നാലെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ ആരംഭിച്ചിരുന്നു. ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറിസര്‍വീസ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക